Translate

Saturday, December 9, 2017

നമ്മുടെ കണ്ണു തുറപ്പിക്കാനുള്ള ഒരു വാട്സ്ആപ് പോസ്റ്റ്

ഭാഷ അൽപ്പം കടന്നു പോയെങ്കിലും വാട്ട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ ഈ കുറിപ്പിൽ നമ്മുടെ കണ്ണു തുറപ്പിക്കാനുള്ള, നനയിക്കാനുള്ള, നമ്മോട് തന്നെ പുച്ഛം തോന്നാനുള്ള വകയുണ്ട്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിൽ മാത്രം നൂറ് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ലത്തിൻ കത്തോലിക്ക വിഭാഗത്തിൽ പ്പെട്ട സാധുക്കളായ മത്സ്യത്തൊഴിലാളികളാണ്. അവരുടെ ജീവനോപാധികളായ വലയും വള്ള വുമൊക്കെ നഷടപ്പെട്ടിട്ടുണ്ട് - അനേകം വീടുകൾ നശിക്കയും കേടുപാടുകൾ സംഭവിക്കയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത ക്രൈസ്തവർക്കിടയിലെ ഏറ്റവും പാവപ്പെട്ട  ജനതയാണ് ലത്തീൻ കത്തോലിക്കർ . അവർക്ക് പണം കായ്ക്കുന്ന സ്വാശ്രയ കോളജുകളോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാ ,ഇല്ല. മറ്റ് സഭകളിലെ വിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി  ലത്തീൻ കത്തോലിക്കർ ദരിദ്രരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.
കോടി ക്കണക്കിന് രൂപയുടെ സമ്പത്തുക്കൾ കൈയ്യാളുന്ന .സീറോ മലബാർ കത്തോലിക്ക  സഭയും  മലങ്കര കത്തോലിക്കാ സഭയും  മറ്റ് കാക്കത്തൊള്ളായിരം സഭകളും കൂടി വിചാരിച്ചാൽ ദുരിതമനുഭവിക്കുന്ന , ജീവനോപാധി നഷ്ടപ്പെട്ടവരുടെ പുനരധിവാസം  വളരെ എളുപ്പത്തിലാക്കാൻ കഴിയും. കേരളത്തിലെ ക്രിസ്ത്യൻ  സഭകൾ  ഇക്കാര്യത്തിൽ ആത്മാർത്ഥമായ ശ്രമം  നടത്തുമോ എന്ന് കണ്ടറിയണം - പണക്കാർക്കാണ്  ഇത്തരമൊരു ആപത്ത് സംഭവിക്കുന്നതെങ്കിൽ    നാട്ടിലെ സകല മെത്രാന്മാരും അവരുടെ തിണ്ണയിൽ ഹാജരാക്കും.
പണക്കാർക്കു വേണ്ടി മെത്രാന്മാർ എന്ത്  നിയമ ലംഘന പണിയും ഏറ്റെടുക്കുമെ ന്നുറപ്പാണ്. 2014ൽ മുത്തൂറ്റ് മിനി  ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആലപ്പുഴ ജില്ലയിലെ നെടിയ തുരുത്ത് ദ്വീപിൽ കുവൈറ്റിലെ കാപ്പി കോ ഗ്രൂപ്പുമായി ചേർന്ന് നിയമ വിരുദ്ധമായി  നിർമ്മിച്ച ബനിയൻ ട്രീ എന്ന 7 സ്റ്റാർ  റിസോർട്ട്  പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവായി.  200 കോടി മുടക്കി പണിത ഹോട്ടലിന്റെ നിർമ്മാണം സകല പാരിസ്ഥിതിക നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു.   സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന      സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കുറെ മൊതലാളിമാരും ഒരു പിടി രാഷ്ട്രീയക്കാരും വിവിധ സഭകളിലെ 25 ലധികം ബിഷപ്പുമാരും ചേർന്ന് ഒപ്പിട്ട ഭീമ ഹർജി സർക്കാരിന്  സമർപ്പിച്ചു. രാഷ്ടീയക്കാരും ബിസിനസുകാ രും ഒപ്പിട്ടത് മനസിലാക്കാം. ഈ കച്ചവടത്തി ൽ മെത്രാന്മാർക്ക് എന്ത് കാര്യം?  സുറിയാനി   ക്രിസ്ത്യാനിയായ ഒരു  blade  മൊതലാളി യുടെ അനധികൃത സ്വത്ത് നിലനിർത്തി കൊടുക്കാനുള്ള  ഒത്തു, കളിയാണ്  ബിഷപ്പുമാര്  നടത്തിയത്.  ഒന്നു രണ്ട്   കർദിനാളന്മാർ,  പ്രത്യക്ഷത്തിൽ കീരിയും പാമ്പുമായ ശ്രേഷ്ഠനും പരിശുദ്ധനും ആ യ കാതോലിക്ക മാർ,  മാർത്തോമമ മെത്രാപ്പോലീത്ത  തുടങ്ങി സകലരും ഒപ്പിട്ട കൂട്ടത്തിലുണ്ടായിരുന്നു. സമ്പന്നന്മാർക്കു വേണ്ടി  എന്നും എന്തും  ചെയ്യാൻ ഇവർ സദാ ഒരുക്കമാണ്.
മലയോര കർഷകർക്കും റബർ കൃഷിക്കാർക്കും വേണ്ടി സമരവും ധർണയും ഇടയലേഖനമിറക്കലുമൊക്കെ നടത്തു ന്ന കേരള കത്തോലിക്ക  ബിഷപ്പ് സ്  കൗൺസിൽ - KCBC  പാവപ്പെട്ട മത്സ്യത്തൊഴി ലാളിക്കു വേണ്ടി   ഒരു ചെറുവിരലെങ്കിലും  അനക്കുമോ? അരമനകളിൽ    തിന്ന്  കൊഴു,ത്ത് കഴിയുന്ന ഒരു  മെത്രാൻ പോലും   ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാ ളികളെ തിരിഞ്ഞു നോക്കിയിട്ടില്ല.  ദോഷം പറയരുതല്ലോ  അതീവ സമ്പന്നന്മാരായ  ബിഷപ്പുമാരിലൊ രാളായ പട്ടം കർദിനാൾ മാർ ക്ലിമീസ് തുറ ഏരിയാ യിൽ ഒന്ന് കറങ്ങിയടിച്ചു പോയിട്ടുണ്ട്. പിന്നെയാരും  ആ വഴി പോയിട്ടില്ല. ഇപ്പോൾ കൊച്ചി യിൽ നടക്കുന്ന KCBC മീറ്റിംഗിൽ മരിച്ചവർക്കു വേണ്ടി അനുശോചനം  നടത്തി പിരിഞ്ഞു. മരിച്ചവരെ നേരെ സ്വർഗത്തിലേക്ക് കേറ്റി  വിടാനുള്ള കൂട്ടപ്രാർത്ഥന ഇന്ന് വൈകുന്നേരം വല്ലാർപാടം ബസ് ലിക്കയിൽ മെത്രാൻ മാര് നടത്തുന്നുണ്ട്.   മുക്കുവ ക്രിസ്ത്യാനിക്ക് ഇത്രയും പോരെ?
നൂറ് കണക്കിന് കുഞ്ഞുങ്ങൾ അനാഥരായി, അവരുടെ  വിദ്യാഭ്യാസം മുടങ്ങി, വീടുകൾ നഷ്ടമായി, വിധവമാരുടെ നിലയ്ക്കാത്ത കരച്ചിൽ, അമ്മമാരുടെ നെഞ്ചു പൊട്ടുന്ന തേങ്ങലുകൾ  ഇതൊന്നും  ഈ കാട്ടു കള്ളന്മാരെ നൊമ്പരപ്പെട്ടു ത്തുന്നില്ലെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.  മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസിനു പോലും മനസലിവുണ്ടാകുന്ന കാഴ്ചയാണ് കടപ്പുറത്ത് ഇപ്പോൾ നടക്കുന്നത്.
എത്ര സുഭിക്ഷതയിലും സുഖലോലുപത യിലുമാണ് കേരളത്തിലെ മെത്രാന്മാർ ജീവിക്കുന്നത്. അവർ കോടികൾ ഇട്ട് അമ്മാനമാടുന്നു. വട്ടിപലിശക്ക് പോലും പണം കടം കൊടുക്കുന്ന വീരന്മാരുണ്ട് റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിച്ചിട്ടുള്ള വരുണ്ട്. പത്തു പുത്തൻ കിട്ടുന്ന ഏത് കച്ചവടത്തിലും ഇവർ പണമിറക്കും.   എല്ലാ മെത്രാൻമാരും
ആഡംബര കാറുകളിൽ പായുകയാണ് പണം വെട്ടിപ്പിടിക്കാൻ. സംസ്ഥാനത്ത് വിവിധ സഭകളിലായി ഏതാണ്ട് 235 ലധികം ബിഷപ്പുമാരുണ്ട്. ഇവരുടെ കാറുകളുടെ വില ഒന്ന് പരിശോധിക്കണം.
ഇവരുടെ സാമ്പത്തിക ധാരാളിത്തത്തിന്റെ ഒരു കൊച്ച് സംഭവം ഇതാ.  ഇക്കഴിഞ്ഞ ദിവസം  തിരുവനന്തപുരം ആസ്ഥാനമായ
സി എസ് ഐ സൗത്ത് കേരള ബിഷപ്പ് തന്റെ ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റ കാറിന് ഭാഗ്യ നമ്പരായ KLOl CD 999 എന്ന നമ്പർ കിട്ടാൻ മുക്കാൽ ലക്ഷം രൂപയാണ് മുടക്കിയത്.  തിരുവനന്തപുരം RTO: ഓഫീസിൽ സഭാ ട്രഷററുടെ പേരിൽ 75000 രൂപ കെട്ടിവെച്ചാണ് ഭാഗ്യ നമ്പർ നേടിയത്.  കർത്താവിനേക്കാൾ 999 എന്ന നമ്പരിലാണ്  തിരുവനന്തപുരത്തെ ഈ പുണ്യപുരു ഷന് വിശ്വാസം. ഇയാളുടെ അരമനയിൽ നിന്ന് കേവലം ഏഴ് കിലോമീറ്റർ അപ്പുറത്തുള്ള കടപ്പുറത്താണ് കുഞ്ഞുങ്ങൾ ഒരു നേരത്തെ ആഹാരത്തിനായി നിലവിളിക്കുന്നത്.
ഇങ്ങനെ ലക്ഷങ്ങളുടെ ആഡംബര കാറും മദ്യവും മദിരാക്ഷിയുമായി ചുവന്ന കുപ്പായമിട്ട് നടക്കുന്ന നികൃഷ്ട ജീവികൾ ആരുടെ മോചനത്തിനും മോക്ഷത്തിനുമാണ് ഈ നെട്ടോട്ടമോടുന്നത്. ?
ഈ ദുഷ്ടന്മാരേക്കാൾ എത്രയോ എത്രയോ നന്മയുള്ളവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ . എല്ലാ. പാർടികളിലും പെട്ടവർ കടപ്പുറത്തുണ്ട് .. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഈ പാവങ്ങളോടൊപ്പം ചേർന്നു നിൽക്കുന്നതാണ് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്. -

No comments:

Post a Comment