Translate

Friday, August 30, 2013

സ്നേഹം

 അതെന്തായിരിക്കാം?

ശുദ്ധ പോഴത്തം - ബുദ്ധി പറയുന്നു
അതൊരു ദുരന്തം - വിശകലനം പറയുന്നു 
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

അത് വേദന മാത്രം - ഭയം പറയുന്നു
തീരെ നിരാശാവഹം - ഉൾക്കാഴ്ച പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

പരിഹാസ്യമാണത് - അഭിമാനം പറയുന്നു
ശ്രദ്ധയില്ലായ്മ തന്നെ - സുബുദ്ധി പറയുന്നു.

അസ്സാദ്ധ്യമാണത് - അനുഭവം പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

(ജർമനിൽനിന്ന് തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)
"Was es ist"
Erich Fried 

Es ist Unsinn 
sagt die Vernunft 
Es ist was es ist 
sagt die Liebe
Es ist Unglück
sagt die Berechnung 
Es ist nichts als Schmerz
sagt die Angst
Es ist aussichtslos
sagt die Einsicht
Es ist was es ist
sagt die Liebe

Es ist lächerlich
sagt der Stolz
Es ist leichtsinnig
sagt die Vorsicht
Es ist unmöglich
sagt die Erfahrung

Es ist was es ist
sagt die Liebe

3 comments:

  1. ഈ കവിതയ്ക്ക് ഒരു വ്യാഖ്യാനം തരാൻ പറ്റുന്നവരുണ്ടെങ്കിൽ ശ്രമിക്കണം. സ്നേഹത്തിന്റെ അനന്യതക്ക് ഒരു വിശദീകരണം തേടുകയാണ് എറിക് ഫ്രീഡ് ചെയ്യുന്നത്. തലയും ഹൃദയവും തമ്മിലുള്ള ഓരു വാഗ്വാദമാണ്‌ ഈ കവിത. ബുദ്ധി ഋണാത്മകമായ ഒത്തിരിക്കാര്യങ്ങൾ എണ്ണിപ്പെറുക്കുമ്പോൾ, ഹൃദയം ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനാവുന്ന ധനാത്മകമായ ഒരേയൊരു സത്യത്തെ മാത്രം പരിഗണിക്കുന്നു. ഒരു മാറ്റവുമില്ലാതെ സ്നേഹവിഷയത്തെ സ്വീകരിക്കാൻ സാധിക്കുന്നത് സ്നേഹത്തിനു മാത്രം എന്ന് ചുരുക്കം. അല്ലെങ്കിൽ, അത്തരം ഏറ്റുവാങ്ങൽ മാതമാണ് സ്നേഹമെന്ന അനുഭവത്തിന് അർത്ഥം സമ്മാനിക്കുന്നത്.

    ReplyDelete
  2. ഒരു വ്യാഖ്യാനം ചോദിച്ചുകൊണ്ടുള്ള സാക്കിന്‍റെ കമണ്ട് ശ്രദ്ധിച്ചു. സ്നേഹത്തെപ്പറ്റി അറിയാവുന്നവരാരും അത് എഴുതുവാന്‍ ധൈര്യപ്പെടുകയില്ലെന്നുറപ്പ്. അത്രകണ്ട് സങ്കിര്ണ്ണമായ ഒരു പ്രക്രിയയാണ്, സത്യം രണ്ടാമതൊരാളെ ബോദ്ധ്യപ്പെടുത്തുകയെന്നത്. അതുകൊണ്ടാണ് ഏറ്റവും നിര്വ്വചിക്കപ്പെട്ട ഒരു പ്രതിഭാസമായി സ്നേഹം ഇപ്പോഴും തുടരുന്നത്. ഓരോ ജീവിയും ഇവിടെ രൂപമെടുക്കുന്നത് തന്നെ അനേകം സിദ്ധികളും അതിലേറെ ഉള്ജ്ഞാനവുമായാണ്. ഓരോ മനുഷ്യനിലും ഉണ്ടായിരിക്കുന്ന ധാരണയോടു ചേര്ന്നു പോകുന്ന വ്യാഖ്യാനങ്ങളെ ഓരോരുത്തര്ക്കും സ്വീകാര്യമായിരിക്കുകയുള്ളൂ എന്ന തത്ത്വമാണ് ഏറെ രീതിയില്‍ ഒരേ കാര്യം വ്യാഖ്യാനിക്കപ്പെടാനും കാരണം.

    ദൈവം സ്നേഹമാകുന്നു. വിഭജിച്ചു വിഭജിച്ചു പോകുമ്പോള്‍ സര്വ്വതിലും ഉള്ളത് ശൂന്യതയാണെന്നു കാണാം. ഈ ശൂന്യതയെയാണ്, ഈ അതിതീവ്ര ബോധതലത്തെയാണ് ദൈവം എന്ന് വിളിക്കുന്നത്‌ തന്നെ. അതായത്, പ്രപഞ്ചം മുഴുവന്‍ സ്നേഹം എന്ന ഊര്‍ജ്ജം വിവിധ തീവ്രതയില്‍ ആയിരിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. നമ്മിലുള്ള, അല്ലെങ്കില്‍ നാമായിരിക്കുന്ന ആ ഊര്ജ്ജത്തെ മാറ്റുകൂട്ടി രൂപപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യവും. അത്, ആയിരിക്കുന്ന അവസ്ഥയില്‍ ലഭ്യമായ സാഹചര്യത്തില്‍ ആര്ക്കും ബോധപൂര്വ്വം ചെയ്യാവുന്നതേയുള്ളൂ താനും. ശരിയായ ദിശയിലാണ് അത് സംഭവിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനെ വിപ്ലവകരമായ പരിണാമം എന്ന് വിളിക്കാം.

    പക്ഷേ, നാം അറിവില്ലായ്മകൊണ്ട് പ്രപഞ്ചത്തെ വെറൊന്നായി കാണുന്നു. അവിടെയാണ് അഹം ശക്തി പ്രാപിക്കുന്നത്. ഇതില്‍ നിന്ന് മുക്തി നേടാന്‍ പ്രപഞ്ചത്തിലെ ഓരോന്നിനെയും സ്വന്തം ഭാഗമായി കാണാന്‍ ശ്രമിക്കുക. അങ്ങിനെ ഓരോന്നിനെയും സ്നേഹിക്കാന്‍ നമുക്ക് കഴിയുമ്പോള്‍ നാം പ്രപഞ്ചവുമായി വേറിട്ട ഒന്നല്ലെന്ന് കാണും. സ്നേഹിക്കപ്പെടുന്നതെല്ലാം ഒരു ചുമടായി കൊണ്ടുനടക്കാതെ അവയുമായി സമരസപ്പെട്ട് ഒന്നായി ചുരുങ്ങി ചുരുങ്ങി അവസാനം പ്രപഞ്ചം മുഴുവന്‍ ഉള്ളിലേക്ക് ആവാഹിച്ചു കഴിയുമ്പോള്‍ ഏതൊന്നും പ്രപഞ്ചത്തിലെ ഏറ്റവും ശൂന്യമായ അസ്ഥിത്വം ആയി മാറുന്നു – സ്വര്ഗ്ഗം തന്നെയായി മാറുന്നു. ഇവിടെ ആരും ആരെയും സ്നേഹിക്കുന്നുമില്ല ആരും സ്നേഹിക്കപ്പെടുന്നുമില്ല. നമ്മുടെ തന്നെ ഭാഗമായതുകൊണ്ടാണ് നാം നമുക്ക് ഭക്ഷണം തരുന്ന കൈയ്യോട് നന്ദി പറയാത്തത്. അത്തരം ഒരവസ്ഥയിലെക്കുള്ള യാത്രയില്‍ ഒരാള്‍ തിരിച്ചറിയുന്ന ഒരു സത്യമാണ്, എല്ലാം അതാതിന്‍റെ സ്ഥാനത്തും സമയത്തും ആണെന്നതും, അതും ഇതുമെല്ലാം സ്നേഹം തന്നെയാണെന്നതും. അത് തിരിച്ചറിഞ്ഞ ഒരാള്‍ ഒരിക്കലും സ്നേഹത്തെ നിര്വ്വചിക്കാന്‍ മിനക്കെടുകയില്ല – ഇല്ലാത്ത ഒന്നിനെപ്പറ്റി പറയാന്‍ ആര്ക്കു് സാധിക്കും?

    ReplyDelete
  3. You've given the right direction, Josephji, to any possible discussion. By interpretation I meant the individual experience of it. Once we had touched upon this theme, but nobody dared touch it. Exactly, because it cannot be touched by the intellect, but can only be enjoyed by the heart.
    Awaiting more attempts ... ...

    ReplyDelete